Smiley face

2013, നവംബർ 15, വെള്ളിയാഴ്‌ച

മണുങ്ങൂസ് ഒന്ന് പറയട്ടെ...

മുഖവുരയില്ലാതെ ചിലതൊക്കെ ഞാന്‍ നിങ്ങളോട് പറയുകയാണ്.  ഞാന്‍ അമ്മുക്കുട്ടി. ഇപ്പോള്‍ ഭര്‍ത്തൃ വീട്ടില്‍ താമസം. വീട്ടില്‍ അച്ഛനും അമ്മയും ഹരിയും എന്റെ ഒരു വയസ്സുള്ള മകനും ഞാനും. ദൈര്‍ഘ്യം ഏറുന്നുണ്ടെങ്കില്‍ എന്നോട് മുഷിയരുത്. എന്റെ മനസ്സിന്റെ കെട്ടഴിച്ച് കുടഞ്ഞ് ലാഘവം നേടാനാണ് ഞാന്‍ നിങ്ങളോടിത് പറയുന്നത്.

 അമ്മുക്കുട്ടി എന്നാണ് എന്റെ പേരെങ്കിലും ഹരിയുടെ മണുങ്ങൂസാണ് ഞാന്‍ . ആദ്യമൊക്കെ ഈ മണുങ്ങൂസെന്ന വിളികേള്‍ക്കുമ്പോള്‍ നിഷ്കളങ്കതയുടെ പര്യായമെന്നോണം , ആ വിളിയില്‍ അലിഞ്ഞില്ലാതായി ആ നെഞ്ചില്‍ മുഖം പൂഴ്ത്തിയിരിക്കുമായിരുന്നു. പക്ഷേ ഇപ്പോള്‍ ആ വിളി കേള്‍ക്കുമ്പോള്‍ ആ നെഞ്ചിലെ രോമം പിഴുതെറിയാനുള്ള രോഷമുണ്ടെനിക്ക്.   എങ്കിലും എനിക്കത് പ്രകടിപ്പിക്കാനാകുന്നില്ല.

മണുങ്ങൂസ്...  ഹരി മാത്രമായിരുന്നു അങ്ങനെ വിളിച്ചിരുന്നതെങ്കില്‍ പിന്നേയും സഹിക്കുമായിരുന്നു. പക്ഷെ ഇപ്പോള്‍ എന്റെ കൂട്ടുകാരികളും, സഹപ്രവര്‍ത്തകരും, മേലുദ്യോഗസ്ഥയുമൊക്കെ എന്റെ നേരെ ആ വാക്ക് ഉപയോഗിക്കുമ്പോള്‍  ...

 ഞാനൊന്ന് ദീര്‍ഘമായി ശ്വസിച്ചോട്ടെ....നിങ്ങള്‍ പറയൂ ഞാനീപ്പറയുന്ന സംഭവങ്ങള്‍ ഒക്കെ ചിലരുടെയെങ്കിലും ജീവിതത്തില്‍ ഒരിക്കലെങ്കിലും സംഭവിച്ചിട്ടുള്ളതല്ലേ?
*********************************************************************************

വൈകുന്നേരം അഞ്ചുമണി കഴിഞ്ഞു. ഹരി  ഓഫീസിനുമുന്നില്‍ കാറുമായി വന്നു. കുറച്ചുമുന്നോട്ടുപോയപ്പോഴാണ് സാരി ഡ്രൈവാഷ് ചെയ്യാന്‍ കൊടുത്തിരുന്നത് വാങ്ങണമെന്ന ചിന്തയുദിച്ചത്. “ഹരീ..ആ ലാവണ്യ ഡ്രൈക് ളീനിങ് സെന്ററിനു മുന്നില്‍ ഒന്ന് നിര്‍ത്തണേ. ഒരു സാരി കൊടുത്തിട്ടുണ്ട്.”ഹരി കാര്‍ ഓരം ചേര്‍ത്ത് നിര്‍ത്തി.

ഞാന്‍ ഇടത് വശത്തെ ഡോര്‍ തുറന്ന് റോഡിലിറങ്ങി. ബാഗില്‍ നിന്ന് ലാവണ്യയില്‍ നിന്ന് തന്നിട്ടുള്ള റെസീറ്റുമായി കടയിലേക്ക് കയറിച്ചെന്നു. കൌണ്ടറിന് മുന്നിലിരുന്ന ആളുടെ കയ്യിലേക്ക് റെസീറ്റ് നല്‍കി. ഞാന്‍ പൊതുവേ മറ്റുള്ളവരുടെ മുഖത്തേക്ക് ശ്രദ്ധിക്കാറില്ലാത്തത് കൊണ്ട് പുറത്ത് കാര്‍ വിശ്രമിക്കുന്നതും നോക്കി നിന്നു. ഹരി ഗ് ളാസിലൂടെ റോഡിലെ തിരക്കിലേക്ക് വെറുതെ കണ്ണും നട്ടിരിക്കുകയാണ്.

അല്‍പ്പനേരം കഴിഞ്ഞിട്ടും കൌണ്ടറില്‍ നിന്നും ഒരു ചലനവും കേള്‍ക്കാത്തത്  കൊണ്ട് ഞാന്‍ കണ്ണുകള്‍ തിരിച്ചു. ഒരു നനുത്ത പുഞ്ചിരിയോടെ ആ കട്ടിമീശക്കാരന്‍ എന്റെ കണ്ണിലേക്ക് നോക്കി നില്‍ക്കുന്നു. `ശ്ശോ!..ഹരിയെ പറഞ്ഞ് വിട്ടാല്‍ മതിയായിരുന്നു. ഇയാളെന്തേ പെണ്‍കുട്ടികളെ കാണാത്ത പോലെ` . ഞാന്‍ പെട്ടെന്ന് ഹരിയിലേക്ക് കണ്ണുകള്‍ പായിച്ചു. എന്നെയൊരാള്‍ പുറത്ത് കാത്തിരിക്കുന്നുണ്ടെന്ന ധ്വനിയുള്ള നോട്ടം.

ഞാന്‍ വീണ്ടും അയാളെ ശ്രദ്ധിച്ചു. ഇല്ല. അയാള്‍ സാരിയെടുത്ത് തരാനുള്ള യാതൊരു ശ്രമവുമില്ല.ഇപ്പോള്‍ നനുത്ത പുഞ്ചിരി ഒരു വിടര്‍ന്ന ചിരിയായി മാറിയിരിക്കുന്നു. നോട്ടം ആപാദചൂഢമായിരിക്കുന്നു. എന്റെ ഹൃദയമിടിപ്പ് വര്‍ദ്ധിച്ചു. `കാറിലേക്ക് തിരിയെ പോയാലോ? ഹരിയെ പറഞ്ഞ് വിടാം`.

“ഇതാ..”

അയാള്‍ റെസീറ്റ് എന്റെ നേരെ വെച്ച് നീട്ടുകയാണ്.

“ദാ..ഇതിന്റെ തൊട്ടപ്പുറത്താണ് ലാവണ്യ ഡ്രൈ ക് ളീനിങ്ങ് സെന്റര്‍ . മുന്നില്‍ ബോര്‍ഡുണ്ട്”.

`ഛെ..ഒന്നുരുകി ഇല്ലാതായിരുന്നെങ്കില്‍ . ഈ ഹരി ഏത് കടയ്ക്ക് മുന്നിലാണ് കൊണ്ടു വന്നു നിര്‍ത്തിയത്?` ഞാന്‍ ത്ധടുതിയില്‍ റെസീറ്റ് വാങ്ങി തൊട്ടിപ്പുറത്തെ കടയില്‍ വന്നു. പരിഭ്രമം മാറാത്തത് കൊണ്ട് റെസീറ്റ് കൊടുക്കാന്‍ അല്‍പ്പം താമസിച്ചു. പതിയെ സൈഡിലെ കടയിലെ സൈഡ് ഭിത്തിയിലേക്ക് കണ്ണുകള്‍ പായിച്ചു. ഫോട്ടോസ്റ്റാറ്റ് & പ്രിന്റിങ് പ്രെസ്.

 കാറില്‍ ചെന്ന് കയറിയപ്പോള്‍ ഹരിയുടെ കുശലം:“എന്താ ഇത്ര താമസിച്ചത്?”. ഒന്നും ഒളിച്ചു വെക്കാത്ത മറുപടി കിടക്കയില്‍ വെച്ചായിരുന്നു.” ആഹാ..ഇതൊക്കെ എപ്പൊ സംഭവിച്ചു! ന്റെ മണുങ്ങൂസേ..!? അലിഞ്ഞ് തീരാതെ ചമ്മല്‍ അപ്പോഴും ഒരു തുള്ളി അവശേഷിച്ചിരുന്നു.
*********************************************************************************
 ധൃതിയില്‍ പാത്രങ്ങള്‍ കഴുകി വെയ്ക്കുകയാണ്. അടുക്കള ജോലി മുഴുവനും അമ്മയാണ് ചെയ്യുന്നത്. എനിക്കിന്നും കറിക്കൂട്ടുകള്‍ വശമില്ലെന്നതാണ് സത്യം. ആകെയുള്ള ജോലി പാത്രം കഴുകലും വീടു വൃത്തിയാക്കലും, ഓഫീസില്‍ പോകുന്നത് വരെയുള്ള കൊച്ചിനെ നോട്ടവും.

 കഴുകിയ ഗ് ളാസുകള്‍ ഓരോന്നായി അലമാരിയിലേക്ക് അടുക്കി വെയ്ക്കുകയാണ്. പെട്ടെന്നാണ് അലമാരിയിലേക്ക് വെയ്ക്കാനായി ഉയര്‍ത്തിയ ഗ് ളാസ് അലമാരിയിലെ ഫ്രെയിമില്‍  തട്ടി പൊട്ടിയടര്‍ന്ന് താഴേക്ക് വീണത്.

 താഴെയാ‍ണെങ്കില്‍ നാളെ രാവിലത്തേക്കുള്ള പുട്ടിന് വേണ്ടി വറുത്ത പൊടി ടൈലിനുമുകളില്‍ പേപ്പറില്‍ ചൂടാറാന്‍ നിരത്തിയിട്ടിരിക്കുന്നുണ്ടായിരുന്നു. ആ പൊടിയിലേക്കാണ് പൊട്ടിയ ഗ് ളാസ് തുണ്ടുകള്‍ വീണിരിക്കുന്നത്. അമ്മയറിഞ്ഞാല്‍ ഇന്നൊരു പുകിലായിരിക്കും. ഒന്നാമത് നാളത്തെ ബ്രേക്ക്ഫാസ്റ്റിന് മറ്റൊന്നും കരുതിയിട്ടില്ല. രണ്ടാമത് എനിക്കൊരു ഉഗ്രശാസന കിട്ടിയിരുന്നു. “ഇനിമൊതല്  കഴുകാനാണെന്ന് പറഞ്ഞ് നീയൊരു ഗ് ളാസേലും തൊട്ടേക്കരുത് ”. അതിനുമുണ്ടൊരു കഥ.

കഴിഞ്ഞയാഴ്ച്ച ഞാന്‍ പാത്രങ്ങളൊക്കെ ത്ധടുപിടീന്ന് കഴുകിവെച്ചു. കുഞ്ഞിനെയെടുത്തോമനിക്കാനുള്ള തത്രപ്പാടാണ്. അതാ പാത്രങ്ങളെല്ലാം കലപിലകൂട്ടി ഉരുണ്ട് താഴെവീണിരിക്കുന്നു. അന്ന് മൂന്ന് ഗ് ളാസാണ് ഒരുമിച്ച് പൊട്ടിയത്. അതിന് മുന്‍പും പലപ്പോഴായി ഓരോന്ന് പൊട്ടിയിട്ടുണ്ട്. കലപില കേട്ട് അമ്മ ഓടിവന്നു.

 “ഇതെങ്ങനെ അമ്മൂ ഇത്രയും പാത്രങ്ങള്‍ ഒന്നിച്ചടര്‍ന്ന് വീണത്? നീയെവിടെയാ ഗ് ളാസ് വെച്ചിരുന്നത്?”.

 “തറയിലാണമ്മേ ഗ് ളാസ് വെച്ചിരുന്നത്.”

 “പിന്നെങ്ങനെ ഉരുണ്ടുവീണു?”.

 ആ ഗ് ളാസിന്റെ മുകളിലാണ് ഞാന്‍ സ്റ്റീല്‍ പ് ളേറ്റ് കഴുകി വെച്ചിരുന്നത് ”.

 “എങ്കിലും ഈ ഉരുളിയും കലവും തവിയുമൊക്കെ പിന്നെയെവിടുന്നുരുണ്ടുവീണു.?”

 ഞാന്‍ കുറ്റബോധത്തോടെ വിക്കി. “അത്...പാത്രത്തിന്റെ മുകളിലാണെന്ന് തോന്നുന്നു ഞാന്‍ കലം കഴുകി വെച്ചത് ”.

“ഓഹോ അപ്പൊ കലത്തിന്റെ മുകളില് ഉരുളീം.ന്റമ്മൂ..നീ ആ ഉരുളിയ്ക്ക്മേലെക്കയറിയിരിക്കാഞ്ഞത് ഭാഗ്യം. ഇനി രണ്ടേ രണ്ട് ചില്ല് ഗ് ളാസേ ഈ വീട്ടിലുള്ളൂ. ഇനി മൊതല് കഴുകനാണെന്നും പറഞ്ഞ് നീയൊരു ഗ് ളാസിലും തൊട്ടേക്കരുത്. ഈ കഴുകല് ജോലി കൂടി ഞാനങ്ങ് ചെയ്തോളാം”.

 തൊടരുതെന്ന് പറഞ്ഞത് കഴുകിപ്പിക്കാതിരിക്കാനല്ലെന്ന് അറിയാം. ദേഷ്യം കൊണ്ടാണ്. ഹരിയുടെ അമ്മയായത് കൊണ്ടാണ് ഇതൊക്കെ സഹിക്കുന്നത്. എന്റെ അമ്മയായിരുന്നെങ്കില്‍ പണ്ടേ തല്ല് കിട്ടിയേനെ.

 `ഇപ്പോള്‍ ഇനിയെന്താ ചെയ്യാ?.` നെഞ്ചിലെ പടപടപ്പ് കൂടി. പൊടിയില്‍ വീണ ചില്ലുകള്‍ പെറുക്കിക്കളഞ്ഞാലും ചെരുതരികള്‍ കാണുമല്ലോ. ഇനി ഇത് ഭക്ഷ്യ യോഗ്യമല്ല. അമമ കുളിമുറിയിലായത് കൊണ്ട്  ഗ്ളാസ് പൊട്ടിയ ശബ്ദം കേട്ടിട്ടുണ്ടാവില്ല. അത്കൊണ്ട് പുതിയ ഗ് ളാസ് വാങ്ങി പ്രശ്നം പരിഹരിക്കാമായിരുന്നു. പക്ഷേ ഇത് പരിഹരിക്കാന്‍ പറ്റില്ല. അരിപ്പൊടി ഉപയോഗിക്കരുതെന്ന് പറയണമെങ്കില്‍ ഈ സ്ഫോടനകഥ പരയാതിരിക്കാനാവില്ലല്ലോ.

പെട്ടെന്ന് ഒരു കുബുദ്ധിയുണര്‍ന്നു. ഞാന്‍ ചൂണ്ടാ‍ണി വിരല്‍ കൊണ്ട് അരിപ്പൊടിയില്‍ ഒരു അരണയുടെ ഉടല്‍ ഒഴുകുന്നത് പോലെ വളച്ചും, പുളച്ചും കൈവിരല്‍ ഓടിച്ചു. ചെറുപ്രായത്തില്‍ പെന്‍സില്‍ കൊണ്ട് ഒരു പാമ്പിന്റെ ചിത്രം പോലും വരച്ചിട്ടില്ലാത്ത ഞാനങ്ങനെ അരണയുടെ കാല്‍പ്പാദം വരച്ച് കൊണ്ടിരുന്നപ്പോള്‍ പിറകില്‍ ഒരു മുരടനക്കം. അച്ഛന്‍ . അച്ഛന്റെ കയ്യില്‍ കുഞ്ഞും. അച്ഛന്‍ കണ്ടത് ചിത്രരചന നടത്തുന്ന എന്നെ. അച്ഛന്‍ പാവമാണ്. പറയാതിരിക്കാനാ‍യില്ല.

 “പ് ളീസ് അച്ഛാ..ഗ് ളാസ് പൊട്ടി അരിപ്പൊടിയില്‍ വീണു. അമ്മയോട് പറയല്ലേ. ഇതില് അരണ ഇഴഞ്ഞുപോയത് കണ്ടെന്ന് പറഞ്ഞാല്‍ പിന്നെ ഈ പൊടി ഉപയോഗിക്കില്ലല്ലോ?”.

 “ ഉം ...ഞാനൊന്നും പറയണൂല്ലാ...കണ്ടിട്ടൂല്ലാ...നീയെന്താന്ന് വെച്ചാല് ചെയ്യ് ”.

 അച്ഛന്‍ രംഗത്ത് നിന്ന് നിഷ്ക്കാസനം ചെയ്തു. അമ്മ കുളിമുറിയില്‍ നിന്ന് ഇറങ്ങിവന്നപ്പോള്‍ ഞാന്‍ പരിഭ്രമത്തിന് മേലെ ഗൌരവത്തെ ഉന്തിത്തള്ളിക്കയറ്റി.

 “അമ്മേ..ഇനി ഈ പൊടികൊണ്ട് ഒന്നും ഉണ്ടാക്കര്ത്ട്ടൊ  ഒരരണ ഇതിന് മുകളീക്കൂടി ഇഴഞ്ഞ് പോണത് ഞാന്‍ കണ്ടു.”

 ഇതിന് മുമ്പും ഞാന്‍ പൊടി ഇവിടെതന്നെയാണല്ലോ തണുക്കാന്‍ വെച്ചിട്ടുള്ളത്. അന്നൊന്നും ഇല്ലാത്ത അരണ ഇപ്പളെവിട്ന്ന് വന്നു. ഇപ്പരിസരത്ത് ഞാനങ്ങനെ കണ്ടിട്ടില്ലല്ലോ”.

“അതിന് അമ്മയെ കാണിച്ചാണോ അരണ വരണത്?. ഇതിപ്പൊ ദേ ഞാനും അച്ഛനും കണ്ടോണ്ടിരിക്കുമ്പഴാ അത് വന്നത്”.

 “അപ്പൊ നിങ്ങളെന്താ അരണയെ കണ്ട് രസിക്ക്യാര്ന്നോ?.അപ്പൊ തന്നെ ഓടിക്കണ്ടേ?..നീപ്പോ നാളെ ചായക്കെന്തുണ്ടാക്കും?.

 പെട്ടെന്ന് അമ്മ പൊടിക്ക് മുകളില്‍ തിളങ്ങി നിന്ന ഒരു ചില്ലുകഷണം കണ്ടുപിടിച്ചു. “ഇതെവിടുന്നാ വീണത്?”.

 എനിക്കപ്പോള്‍ കരച്ചില്‍ വന്നു. തുടരെ തുടരെ പൊട്ടിച്ചത് കൊണ്ട് ഗ് ളാസുകള്‍ക്ക് പോലും എന്നോട് നീരസമാണ്. അല്ലെങ്കില്‍ അമ്മയുടെ കണ്ണുകള്‍ക്ക് മുന്നില്‍ ആ ഒരു കഷണം തിളങ്ങില്ലായിരുന്നു. ഞാന്‍ എത്ര സൂക്ഷ്മമായി പെറുക്കിക്കളഞ്ഞതാണ് എന്നിട്ടും...

ഞാന്‍ റൂമിലേക്ക് തിരക്കിട്ടപ്പോള്‍ അമ്മയുടെ ശകാരം ഉച്ചത്തിലായി. പെടപെടപ്പുണ്ടെന്നേ വിചാരിച്ചിരുന്നുള്ളൂ..തല നെറച്ചും ഇമ്മാതിരി മണ്ടത്തരങ്ങളാ...”                                                                                                                    ********************************************************************************* “അമ്മൂ ദേ കൊച്ച് കരയണൂ..”. ദാ അച്ഛന്‍ വിളിക്കണൂ. ഞാന്‍ കൊച്ചിന് പാല് കൊടുത്ത് ഉറക്കീട്ട് ഇപ്പൊ വരാട്ടൊ. പറയാനിനിയുമുണ്ട് ”. 
കുഞ്ഞുവാവ ഉറങ്ങി. ബാക്കി പറയട്ടെ.

ഒരു ദിവസം ഫയല്‍ പ്യൂണ്‍ വശം  കൊടുത്ത് വിടാതെ       സാങ്ഷന്‍ ചെയ്യിക്കാനായി നേരിട്ട് ഡെപ്യൂട്ടി ഡയറക്ടറുടെ റൂമിലേക്ക് ഞാന്‍ ചെന്നു.

നിയമസഭാ ചോദ്യമാണ്. ഇരുപത്തിനാല് മണിക്കൂറിനകം മറുപടി കൊടുത്തിരിക്കണം.ഡി.പി.ഐ ല്‍ നിന്ന് അര്‍ജന്റ് മെയില്‍ വന്നതാണ്. സൈന്‍ ചെയ്യേണ്ടുന്ന പൂരിപ്പിച്ച പ്രൊഫോര്‍മ ഫയലില്‍ ഡിഡിയുടെ മുന്നിലേക്ക് നീക്കിവെച്ച് ഞാന്‍ ടേബിളിനോട് ചേര്‍ന്ന് നിന്നു.

 “എവിടാ കുട്ടീ..ഇതില്‍  റോ ഓഫ് ടോട്ടല്‍ ? എമൌണ്ട് ഓഫ് സ്ക്കോളര്‍ഷിപ്പ്, നമ്പര്‍ ഓഫ് സ്റ്റുഡന്റ്സ്  ഇവയൊക്കെ ഉപജില്ല തിരിച്ചല്ലേ ഉള്ളൂ. അവയുടെ ഡിസ്ട്രിക്റ്റ് ഗ്രാന്റ് ടോട്ടല്‍ റോ കൂടി വേണം.” 

ഞാന്‍ വിനീതയായി. “മാഡം ഡിപിഐ ല്‍ നിന്നുള്ള പ്രൊഫോര്‍മയില്‍ റോ ഓഫ് ടോട്ടല്‍ ഇല്ലായിരുന്നു. അത് തരാത്തപക്ഷം തന്ന പ്രൊഫോര്‍മയില്‍ തന്നെ കൊടുത്താല്‍  പോരെ?”.

 “അത് ശരിയാകില്ല. ഒരു റോ കൂടി ആഡ് ചെയ്യണമെന്നല്ലേയുള്ളൂ. ശരിയായി ഒരു പ്രിന്റ് കൂടി എടുത്ത് കൊണ്ട് വരൂ”.

എന്റെ തെറ്റല്ല. ഡിപിഐ യുടെ തെറ്റാണെന്ന് ചൂണ്ടിക്കാണിക്കാനുള്ള വ്യഗ്രതയില്‍ ഞാന്‍ ഫയല്‍ പിന്നോക്കം മറിച്ചു. ഡിഡി തടഞ്ഞു.

 “കുഴപ്പമില്ല..ഒരു റോ കൂടി ആഡ് ചെയ്ത് കൊണ്ട് വരൂ”.

ഒരു റോ കൂടി ആഡ് ചെയ്ത് പ്രിന്റെടുക്കുന്നതില്‍ ഒരു പ്രയാസവുമില്ല. എങ്കിലും ഇത് എന്റെ തെറ്റല്ലെന്ന് ഡിഡിക്ക് ബോദ്ധ്യമാവണ്ടെ. ഞാന്‍ ആ പേജ് കണ്ടെത്തി ഡിഡിയുടെ മുന്നിലേക്കായി നീക്കി വെച്ചു. കൈവിരല്‍ പ്രൊഫോര്‍മയുടെ  താഴേക്ക് ചൂണ്ടിയപ്പോള്‍ അതാ അവിടെ ഗ്രാന്റ് ടോട്ടല്‍ റോ നീണ്ട് നിവര്‍ന്ന് കിടക്കുന്നു.

 “എന്താ അമ്മൂ ഇത്.....”. 

ഡിഡി ഇത്രയും ഉയര്‍ന്ന സ്വരത്തില്‍ ഇത് വരെ വിളിച്ച് ഞാന്‍ കേട്ടിട്ടേയില്ല. മുഖം ഉയര്‍ത്താനാകുന്നില്ല. ഞാന്‍ ഇത് ഇരന്ന് വാങ്ങിയതാണ്. ഡിഡി എത്ര പ്രാവശ്യം ആ പ്രൊഫോര്‍മ കാണേണ്ടെന്ന് പറഞ്ഞു. സമയദോഷം എന്നൊന്നുണ്ടായിരിക്കാം. ഇതൊന്നും എന്റെ കുഴപ്പമല്ല. ഗ്രഹങ്ങളാണിതിനൊക്കെ കാരണം.                                                                    *********************************************************************************ഇന്‍സ്പയര്‍ അവാര്‍ഡ് മത്സരങ്ങള്‍ സെന്റ് സെബാ‍സ്റ്റ്യന്‍സ് സ്ക്കൂളില്‍ വെച്ച് നടക്കുകയാണ്. എല്ലാ വിദ്യാഭ്യാസ ഉപജില്ലകളുടെ കീഴിലുള്ള സ്ക്കൂളുകളില്‍ നിന്നും വിവിധ ഇനങ്ങളില്‍ മത്സരിക്കാനായി സ്റ്റിത്സുകളും, വര്‍ക്കിംഗ് മോഡലുകളും, പ്രോജക്ട് വര്‍ക്കുകളുമായി അദ്ധ്യാപകരും, കുട്ടികളും , രക്ഷിതാക്കളും ഹാളില്‍ നിറഞ്ഞിരിക്കുന്നു.

 ഉദ്യോഗസ്ഥര്‍ താന്താങ്ങള്‍ക്ക് കിട്ടിയിരിക്കുന്ന ഡ്യൂട്ടിയില്‍ വ്യാപൃതരായിരിക്കുന്നു. ഞാനിന്നേറെ പരിഭ്രമത്തിലാണ്. റിസപ്ഷന്‍ കമ്മിറ്റിയിലാണ് എന്റെ പേര്‍. ചടങ്ങുകളില്‍ പങ്കെടുക്കാനെത്തുന്നവരുടെ ലിസ്റ്റ് ഒന്നുകൂടി ഞാന്‍ വായിച്ചു. ഞങ്ങളുടെ കമ്മിറ്റിയിലുള്ള ഓരോരുത്തരോടും ഞങ്ങല്‍ സ്വീകരിക്കേണ്ടതാരെയാണെന്ന് മുന്‍ കൂര്‍ പറഞ്ഞിട്ടുണ്ട്. എനിക്ക് സ്വീകരിക്കേണ്ടത് സ്ഥലം എം.എല്‍ .എ യെ ആയിരുന്നു.

 സ്റ്റേജില്‍ കയറുന്ന നിമിഷം ഓര്‍ക്കുന്ന നിമിഷങ്ങളിലെല്ലാം എനിക്കൊരു വിറയല്‍ വന്ന് പൊയ്ക്കൊണ്ടിരുന്നു. നിര്‍ദ്ദേശാനുസരണം ഇന്ന് സാരിയാണുടുത്തിരിക്കുന്നത്. അത്യപൂര്‍വ്വമായേ സാരിധരിച്ചിട്ടുള്ളു. സ്റ്റേജില്‍ കയറുമ്പോള്‍ തട്ടി വീഴുമോ എന്ന ഭയത്താല്‍ അടിപ്പാവാട അല്‍പ്പം കയറ്റിയാണ് ധരിച്ചിരിക്കുന്നത്. അതിന് കൂട്ടുകാരുടെ കളിയാക്കല്‍ കഴിഞ്ഞതേയുള്ളൂ.

 പ്  ളാ  സ്റ്റിക്കില്‍ പൊതിഞ്ഞ കടുത്ത റോസ് പുഷ്പം ഒന്നമര്‍ത്തി വാസനിക്കാന്‍ തോന്നി. അങ്ങനെ ചെയ്തില്ല. ബഹുമാന്യ അതിഥികളുടെ സ്വീകരണം പുതുമ നശിക്കാതിരിക്കട്ടെ. ആത്മവിശ്വാസം കെടുത്തുന്ന ചിന്തകളാണ് മനസ്സിലേക്ക് കടന്നു വരുന്നത്. കഴിഞ്ഞ ഓണാഘോഷത്തിന് മറ്റുള്ളവര്‍ക്ക് പൊട്ടിച്ചിരിക്കാനുള്ള വേഷമായിരുന്നു എന്റേത്.

 സെറ്റ്മുണ്ടിന്റെ അരയില്‍ ധരിക്കേണ്ട ഭാഗം തോളത്തും, തോളത്തിടേണ്ടത് അരയിലും ചുറ്റിയാണ് അന്ന് ഞാന്‍ വന്ന്ത്. ബാത് റുമില്‍ കയറി നിന്ന് ശാലിനിച്ചേച്ചിയാണ് ശരിക്കും ഉടുപ്പിച്ച് തന്നത്. 

ഉദ്ഘാടനച്ചടങ്ങ് ആരംഭിക്കുകയായി. അനൌണ്‍സ്മെന്റ് കേള്‍ക്കുന്തോറും ഹൃദയതാളം ദ്രുതമായിത്തുടങ്ങി. സ്റ്റേജില്‍ മന്ത്രിമാരടക്കം പതിനഞ്ചോളം പേരുണ്ട്. ഞാന്‍ രണ്ട് മൂന്നാവര്‍ത്തി എം.എല്‍ . എ യ്ക്ക് രണ്ട് കൈയ്യിലും റോസാപുഷ്പം നീട്ടുന്നതായി സങ്കല്‍പ്പിച്ചു. ദീര്‍ഘമായി ശ്വാസം വലിച്ചുവിട്ട് നോര്‍മലാകാ‍ന്‍ ശ്രമിച്ചു. ഇതിനു മുന്‍പും റിസപ്ഷന്‍ കമ്മിറ്റിയില്‍ അംഗമായിട്ടുള്ളതും ഇവ്വിധം പരിഭ്രമിച്ചിട്ടുള്ളതുമാണ്. പക്ഷേ പരിഭ്രമം ഏറുന്നതല്ലാതെ കുറയുന്നില്ല.

 അതാ എം.എല്‍ .എ യുടെ പേര് വിളിച്ചു. ഡിഡി നല്ലവാക്കുകള്‍ കൊണ്ട് അദ്ദേഹത്തെ ഹാര്‍ദ്ദമായി സ്വാഗതം ചെയ്യുന്നു. ഞാന്‍ കൈകള്‍ക്കുള്ളില്‍ ഇറുകെ പിടിച്ച റോസാപുഷ്പവുമായി സ്റ്റേജിലേക്ക് നടന്നു. ഭാവങ്ങളെല്ലാം ഗോപ്യമാക്കി ചിരി ചുണ്ടില്‍ നിറച്ചെന്ന് വരുത്തി എം.എല്‍ .എ യുടെ നീട്ടിയ കൈകളിലേക്ക് ഞാന്‍ പ് ളസ്റ്റിക്കില്‍ പൊതിഞ്ഞ ഉപഹാരം കൈമാറി.

ആശ്വാസത്തോടെ തിരിച്ചിറങ്ങിവന്നപ്പോള്‍ കൂട്ടുകാരികള്‍ പൊട്ടിപ്പൊട്ടിച്ചിരിക്കുന്നു. ഞാന്‍ അന്ധാളിച്ചു. എന്താണ് കാര്യം!? എന്റെ അടിപ്പാവാട കാലൊപ്പം നീളാതിരുന്നത് അഭംഗിയായോ? ഞാന്‍ സ്റ്റെപ്പില്‍ തട്ടിവീഴാന്‍ പോയിരുന്നോ? സാരിയുടെ പ് ളീറ്റ് അടര്‍ന്ന് വീണോ?. കാര്യം വെളിവാക്കതെ ചിരിച്ച് ചിരിച്ച് കണ്ണ് നിറഞ്ഞ കൂട്ടുകാരി ഒരു റോസാപുഷ്പം കയ്യിലെടുത്ത് പിടിച്ച് വീണ്ടും ചിരിക്കുന്നു.

 “ പാവം! എം.എല്‍ .എ യുടെ അപ്പോഴത്തെ ഭാവമൊന്ന് കാണേണ്ടതായിരുന്നു. പ് ളാസ്റ്റിക് കവര്‍ വാങ്ങിയിട്ട് അദ്ദേഹം ഇടതും വലതും കീഴെയുമൊക്കെ പരതി ഹതാശനായി. എന്റെ മണുങ്ങൂസേ..നീ കയറിപ്പോയപ്പൊ റോസാപ്പൂവ് ഇവിടെ ഊര്‍ന്ന് വീണിരുന്നു. നീ വെറും പ് ളാസ്റ്റിക് കവര്‍ മാത്രമാണ് എം. എല്‍ .എ യ്ക്ക് നല്‍കിയത് ”.

 എന്റെ എല്ലാ സ്പന്ദനങ്ങളും ഒരു നിമിഷത്തേക്ക് നിലച്ചു.                                                                                                                

51 അഭിപ്രായങ്ങൾ:

Unknown പറഞ്ഞു...

മണുങ്ങൂസ് കൊള്ളാം മണുങ്ങൂസേ

ആശംസകള്‍

പട്ടേപ്പാടം റാംജി പറഞ്ഞു...

ഗ്രഹങ്ങളാണിതിനൊക്കെ കാരണം.
കാരണം കണ്ടുപിടിക്കല്‍ നന്നായി.
ഒരു കാര്യം ചെയ്തുകൊണ്ടിരിക്കുമ്പോള്‍ അടുത്ത് വരുന്നത് എന്താണെന്നും അതിന് എന്ത് ചെയ്യണമെന്നും ആലോചിക്കുമ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്ന കാര്യത്തില്‍ ശ്രദ്ധ ഇല്ലാതെ വരും. ചെയ്തുകൊണ്ടിരിക്കുന്നത് യാന്ത്രികമായി ചെയ്യും. അതുകൊണ്ട് കുഴപ്പങ്ങളും ഉണ്ടാകും. സാധാരണ എല്ലാവര്ക്കും സംഭവിക്കുന്നത് കാര്യം തന്നെയാണ്.

വര്‍ഷിണി* വിനോദിനി പറഞ്ഞു...

അമ്മൂനെ വായിക്കുമ്പൊ പലയിടങ്ങളിലും നിയ്ക്ക്‌ എന്നെ തന്നെ കാണാനായി..എത്ര വഴക്കുകൾ ദിവസേനെ കിട്ടുണൂ.. :(
ഇപ്പൊ ശീലായി.. :)

ajith പറഞ്ഞു...

ഹേയ്....... ഇത്രയ്ക്ക് മണുങ്ങൂസ് അല്ല. ഇതല്പം നീട്ടിപ്പരത്തിപ്പറഞ്ഞതല്ലേ മണുങ്ങൂസേ?

തുമ്പി പറഞ്ഞു...

ആദ്യമേ അജിത്തേട്ടനെ കണ്ടില്ലല്ലോന്ന് വിചാരിച്ചിരിക്കുകയായിരുന്നു. നീട്ടിപ്പരത്തിപ്പറഞ്ഞെങ്കിലും ഇതിലെ ഒരു വാക്കുപോലും കള്ളമല്ല അജിത്തേട്ടാ. ഇതിലെ മണുങ്ങൂസ് എന്റെ സഹപ്രവര്‍ത്തകയാണ്. ലാസ്റ്റ് സീനില്‍ സ്റ്റേജില്‍ ഞാനുമുണ്ടായിരുന്നു പൊട്ടിച്ചിരിക്കാന്‍ .

Cv Thankappan പറഞ്ഞു...

ചിലരങ്ങിനെയാണ് പരിഭ്രമം കൂടും.
കാര്യങ്ങള്‍ നന്നായി ചെയ്യണമെന്ന് മനസ്സ്‌ തയ്യാറെടുക്കുമ്പോഴാണ്‌
ടെന്‍ഷനുണ്ടാകുന്നത്.ചെയ്തതില്‍ തെറ്റുവന്നാല്‍ നീണ്ടുനില്‍ക്കുന്ന
കുറ്റബോധവും.അതങ്ങനെ...........
നന്നായിരിക്കുന്നു എഴുത്ത്
ആശംസകള്‍

റോസാപ്പൂക്കള്‍ പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
റോസാപ്പൂക്കള്‍ പറഞ്ഞു...

എന്റെ ദൈവമേ....ഇങ്ങനെ ഒരു മണുങ്ങൂസ്.
(ഒരു രഹസ്യം പറയട്ടെ. പാത്രങ്ങള്‍ ഇങ്ങനെ മുകളില്‍ കയറ്റി വെച്ച് എല്ലാം കൂടെ താഴേക്കു വീഴിക്കുന്നതില്‍ എനിക്ക് ഒരു അവാര്‍ഡ്‌ ഏര്‍പ്പെടുത്തണം എന്നൊരു ചൊല്ലുണ്ട്. അതെങ്ങാനും മണുങ്ങൂസ് അടിച്ചോണ്ട് കൊണ്ടു പോകുമോ..?)

Pradeep Kumar പറഞ്ഞു...

ഏതായാലും വലിയ കുഴപ്പമൊന്നും സംഭവിക്കാതെ പാവം മണുങ്ങൂസിന്റെ ജീവിതം മുന്നോട്ടുപോവുന്നുണ്ടല്ലോ - അതു മതിയാവും....
ജീവിതത്തിൽ ഒരു നൂറബദ്ധമൊക്കെ പിണയാത്തവർ മനുഷ്യരല്ല.....

© Mubi പറഞ്ഞു...

ഈ മണ്‌ങ്ങൂസിനെ എനിക്കും ഇഷ്ടായി...

SHAMSUDEEN THOPPIL പറഞ്ഞു...

Dear നന്നായിരിക്കുന്നു എഴുത്ത്
ആശംസകള്‍

Unknown പറഞ്ഞു...

അമ്മുവിന്‍റെ കൌശലങ്ങള്‍(പാളിപ്പോയവ)...!

pradeep nandanam പറഞ്ഞു...

ബ്ലോഗ്ഗിന്റെ ലിങ്ക് എന്റെ "മണ്ടൂസ്സിനു " അയച്ചു കൊടുത്തിട്ടുണ്ട്..ഒരു സമാധാനമാകട്ടെ..!

Aneesh chandran പറഞ്ഞു...

മണ്ങ്ങൂസിനെക്കുറിച്ച് പറയാന്‍ തുടങ്ങിയാല്‍ ഇങ്ങനെയാണ് നീണ്ടുപോവും...

ishaqh ഇസ്‌ഹാക് പറഞ്ഞു...

ഒരു മുഷിപ്പുമില്ലാതെ ഇന്നലെതന്നെ വായിച്ചതാണ്... , നന്നായി എഴുതിരിക്കുന്നു...:)

Unknown പറഞ്ഞു...

മണുങ്ങൂസ് നന്നായീട്ടോ..... ആശംസകള്‍

usman പറഞ്ഞു...

രസകരം.
കൂടുതൽ എഴുതുക.

സിറാജുദ്ദിന്‍ ഇരിങ്ങാട്ടിരി പറഞ്ഞു...

ഇതുപോലെ ഒരു മണ്‌ങ്ങൂസിനെ കിട്ടുമോ ? കല്യാണം കഴിക്കാനാ ...

തുമ്പി പറഞ്ഞു...

സിറാജുദ്ദിന്‍ ഇരിങ്ങാട്ടിരി - അതെ പുരുഷ പ്രജകള്‍ക്കെപ്പോഴും അവര്‍ മണുങ്ങൂസുകള്‍ ആയിരിക്കാനാണല്ലോ ഇഷ്ടം. വൈതരണികള്‍ നേരിടേണ്ടി വരുമ്പോള്‍ അത് അവളൂടെ പോരായ്മയാണെന്ന് കുറ്റപ്പെടുത്തുകയും ചെയ്യും.

laughing_teardrop പറഞ്ഞു...

ഈ അമ്മു നിഷ്കളങ്കതയുടെ പ്രതീകം തന്നെ...

Aju George Mundappally പറഞ്ഞു...

എഴുതി എഴുതി തെളിഞ്ഞുന്നു പറയാം...നന്നായിരിക്കുന്നു ചിന്തകള്‍.

കൊമ്പന്‍ പറഞ്ഞു...

ആ അരണ പോയ പാട് രസായി ഒരു സ്ത്രീ ബുദ്ധി തന്നെ കൊള്ളാം രസായി ഹഹഹ്

Farooq Jaleel പറഞ്ഞു...

വലരെ നന്നായിറ്റുന്റ്... ഇനിച്ച് ഇഷ്ട്ടായി ട്ടോ...

drpmalankot പറഞ്ഞു...

മണുങ്ങൂസ് ആള് കൊള്ളാമല്ലോ.
ആശംസകൾ.

drpmalankot പറഞ്ഞു...

മണുങ്ങൂസ് ആള് കൊള്ളാമല്ലോ.
ആശംസകൾ.

ഫൈസല്‍ ബാബു പറഞ്ഞു...

കഴിഞ പോസ്റ്റിനെക്കാള്‍ നല്ല കുറിപ്പായി ഇത് , പലര്‍ക്കും പറ്റുന്ന ചില അബദ്ധങ്ങള്‍ തുറന്നു പറഞ്ഞിരിക്കുന്നു,വായിച്ചു പോവാന്‍ രസമുണ്ട്.

padasaram പറഞ്ഞു...

എന്‍റെ പണിയും പാത്രം കഴുകലും,veed ക്ലീന്‍ ചെയ്യലും ആയിരുന്നു...

Admin പറഞ്ഞു...

മണുങ്ങൂസിന്റെ കാര്യം!
നന്നായി. ആശംസകള്‍..
ഇനിയുമെഴുതുക..
കൂടുതല്‍ ശക്തമായ ഭാഷയും ശൈലിയും ഉപയോഗിക്കാന്‍ ശ്രമിക്കുമല്ലോ? പുതിയ പുതിയ എഴുത്തുരീതികള്‍‌ പരീക്ഷിക്കണം.
എല്ലാവിധ ആശംസകളും നേരുന്നു.

കാല്‍പ്പാടുകള്‍ പറഞ്ഞു...

നട്ടപ്പാതിരക്ക് ആളെ ചിരിപ്പിക്കാനായിട്ടു........... എനിക്കുമുണ്ട് ഈ സ്വഭാവം.... സ്വന്തം കാര്യങ്ങള്‍ ഓരോ കഥാപാത്രത്തിനിട്ടു കൊടുത്ത് മുഖം രക്ഷിക്കല്‍.......

Aarsha Abhilash പറഞ്ഞു...

:) പാവം മണ്ടൂസ്...

Vishnu N V പറഞ്ഞു...

മണുങ്ങൂസ് എന്റെ സഹപ്രവര്‍ത്തകയാണ് എന്നത്‌ വിശ്വസിക്കണോ? അനുഭവം അല്ലേ ഗുരു ?

റാണിപ്രിയ പറഞ്ഞു...

തുമ്പീ .... പാറി നടന്ന് നല്ല നല്ല കഥകള്‍ ഇനിയും എഴുതൂ ....ആശംസകള്‍

അജ്ഞാതന്‍ പറഞ്ഞു...

മണ്ടത്തരങ്ങളോട് മണ്ടത്തരങ്ങൾ..., ഓർത്ത് ചിരിക്കാൻ കുറേ നല്ല മുഹൂർത്തങ്ങൾ എല്ലാവരുടെയും ജീവിതത്തിൽ..

നളിനകുമാരി പറഞ്ഞു...

എല്ലാ ദിവസവും ഗ്ലാസ് പൊട്ടിക്കുന്നതില്‍ എന്റെ മോള്‍ അവാര്‍ഡ്‌ വാങ്ങും.
കടകള്‍ മാറി കേരുന്നതില്‍ ഞാനും.
അമ്മയാണേല്‍ അടി വാങ്ങിചെനെ അമ്മായിയമ്മ ആയതു ഭാഗ്യം.!
പക്ഷെ ഓഫീസില്‍ ആരും ക്ഷമിക്കില്ലാട്ടോ ഇത്തരം ശ്രദ്ധയില്ലായ്മ.

Shahida Abdul Jaleel പറഞ്ഞു...

മണുങ്ങൂസ് ആള് കൊള്ളാമല്ലോ

അനശ്വര പറഞ്ഞു...

ആര്‍ക്കും പറ്റാവുന്ന കൊച്ചു അബദ്ധങ്ങളെ സരസമായി അവതരിപ്പിക്കാന്‍ തുമ്പിക്ക് കഴിഞ്ഞിട്ടുണ്ട്.good...

സാജന്‍ വി എസ്സ് പറഞ്ഞു...

സ്വന്തം മണ്ടത്തരങ്ങള്‍ എല്ലാം അങ്ങ് പേര് മാറ്റി,കൊള്ളാം...

നാമൂസ് പെരുവള്ളൂര്‍ പറഞ്ഞു...

ഒരബദ്ധം ഏത് മണുങ്ങൂസിനും പറ്റും.!

vettathan പറഞ്ഞു...

കുഴപ്പമില്ല മണുങൂസ്, നമുക്ക് ശരിയാക്കാം.

(നൗഷാദ് പൂച്ചക്കണ്ണന്‍) പറഞ്ഞു...

സംഭവം കസറി, ഇജ്‌ജു ആള് ........ഒരു ഒന്നൊന്നര വരും
യാര്‍..........ഗ്രേറ്റ്‌ റൈറ്റര്‍ ...........ആശംസകള്‍

pravaahiny പറഞ്ഞു...

യോ യോ എന്നാലും എന്റെ മണുങ്ങൂസേ ഉഷാറായിട്ടുണ്ട് PRAVAAHINY

Unknown പറഞ്ഞു...

സാധാരണ സം ഭവിക്കാറുള്ളതില്‍ നിന്നും അല്പം കൂടിയ ഇനമാണ്
ഈ മണ്ടൂസ്.. മണുങ്ങൂസിന്... പറ്റുന്നത്... എന്തായാലും രസകരമായി വ്യാഖ്യാനിക്കാന്‍ അറിയാമെന്ന് പറയാതെ വയ്യ...

ASEES EESSA പറഞ്ഞു...

ഹ ഹ ഹ ഹ എന്നാലും ............മണ്ങൂസെ...........
കലക്കീട്ടുണ്ട് ട്ടോ ............ നല്ല അവതരണം ആശംസകൾ

pavamrohu പറഞ്ഞു...

എന്ത് രസായിട്ടാ ചേച്ചീ എഴുതിയിരിക്കണേ...ഒരുവാട് ചിരിച്ചു...:)
ഏറ്റവും ഇഷ്ടപെട്ടത് ആ ഗ്ലാസ്‌ പൊട്ടിയതും അരണയെ വരച്ചതും ആണ്...
ഇനിയും എഴുതണേ......

Unknown പറഞ്ഞു...

ചിരിച്ചു ചിരിച്ചാണ് വായിച്ചു തീര്‍ത്തത്.. എല്ലാം കാണുന്നുണ്ടായിരുന്നു, പരിചയമുള്ള സീനുകള്‍... നല്ല എഴുത്ത്.. വായനയ്ക്ക് നല്ല സുഖം.. ആശംസകള്‍...

വിഷ്ണു ഹരിദാസ്‌ പറഞ്ഞു...

അലക്ക്കടയാണെന്നു കരുതി ഫോടോസ്റാറ്റ് കടയില്‍ കയറിയ മണുങ്ങൂസ് : എന്തൊക്കെയുണ്ട് : അപ്പോള്‍ കടക്കാരന്‍ : ഫോടോകോപ്പിയും ഡീറ്റീപ്പിയും : എന്നാല്‍ രണ്ടും അലക്കി എടുത്താട്ടെ ... ഹഹഹഹ്... :-)

കൊള്ളാം കേട്ടോ! മണ്ടത്തരങ്ങളുടെ കെട്ടഴിച്ചത് ശെരിക്കും ചിരിപ്പിച്ചു! തുമ്പിയുടെ ബ്ലോഗില്‍ ആദ്യമായിട്ടാണ് എത്തുന്നതെന്ന് തോന്നുന്നു,, ഇനി മിക്കവാറും ഈ വഴിയൊക്കെ ഉണ്ടാകും :-)

Manoj Vellanad പറഞ്ഞു...

ഹ.. ഹ.. ഹ.. എന്‍റെ മണുങ്ങൂസേ...
മണ്ടി മണുങ്ങൂസിന്‍റെ ഫ്രെണ്ട് ആണല്ലേ തുമ്പി.. :)

Unknown പറഞ്ഞു...

ചുരുക്കത്തില്‍ മണന്ഗൂസിനെ ശ്രദ്ധിക്കണം

ശ്രീക്കുട്ടന്‍ പറഞ്ഞു...

രസകരം. മനോഹരമായ അവതരണം. ഇത്രമാത്രം അശ്രദ്ധ പാടില്ല തന്നെ..

Shiju Thomas Kaniyampuram പറഞ്ഞു...

nazeemaa ningalea njaan thumbiyennu vilichotte?

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു...

മണങ്ങൂസങ്ങിനെ കുറെ നീട്ടി വലിച്ച്
പറഞ്ഞെങ്കിലും എല്ലാവരുടേയും അനുഭവങ്ങതന്നേയാണിതെല്ലാം കേട്ടൊ തുമ്പി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുറ്റങ്ങളും, കുറവുകളും ചൂണ്ടിക്കാണിക്കുമ്പോള്‍ എനിക്കത് സംതൃപ്തിയേകുന്നു.