Smiley face

2020, മാർച്ച് 6, വെള്ളിയാഴ്‌ച

ഒരു മണ്‍സൂണ്‍ യാത്ര-രണ്ടാം ഭാഗം

















 .
പുഴ വലത് ഭാഗത്തേക്ക് ഒഴുകി അപ്രത്യക്ഷമാകുന്നിടത്ത് നിന്നും വെളുത്ത പുക ഉയരുന്നു. ടൂറിസ്റ്റുകള്‍ ആ ദൃശ്യം പശ്ചാത്തലമായി ഫോട്ടോയെടുക്കാന്‍ ബാരിയറുകളില്‍  ചേര്‍ന്ന് നില്‍ക്കുന്നു. വെള്ളച്ചാട്ടം താഴെ അഗാധതയില്‍ വീണുടഞ്ഞ് പതഞ്ഞ് നുരകുത്തിയൊഴുകി അകലുന്നത് മുകളില്‍ നിന്ന് കാണാം. ഞങ്ങള്‍ കാഴ്ച്ച മതിയാക്കി പാറമുകളിലേക്ക് തിരിച്ചുകയറി.  
                                                                                                                                                         ഇടത് വശത്തായി താഴേയ്ക്കൊരു വഴിച്ചാല്‍. വെള്ളച്ചാട്ടത്തിന്റെ മുകളില്‍ നിന്നുള്ള പതനം കാണാന്‍ താഴോട്ടിറങ്ങണം, ഇറക്കം തുടങ്ങുന്നതിന്റെ ആരംഭത്തില്‍ ഒരു മുളം കുടിലില്‍ മുളകൊണ്ടുണ്ടാക്കിയ ഇരിപ്പിടങ്ങളില്‍ ഏറെപ്പേര്‍ ഇരിക്കുന്നു. അവിടെയിരുന്നാല്‍ വെള്ളച്ചാട്ടത്തിന്റെ ധവളിമ പച്ചപ്പിനിടയിലൂടെ ഒരു മിന്നല്‍ വിടര്‍ത്തുന്നത് കാണാം. ഞങ്ങള്‍ താഴേയ്ക്കിറങ്ങി. എന്റെ കാലില്‍ കിടക്കുന്ന സ്റ്റീലിന്റെ ഓര്‍മ്മ എന്റെ  പാദ പതനങ്ങളില്‍ സൂക്ഷ്മത ചെലുത്താന്‍ എന്നെ പ്രേരിപ്പിച്ചു. എന്റെ സഹയാത്രികര്‍ എന്റെ കൈകളില്‍ പിടിച്ച് സഹായിച്ചു. കുത്തനെയുള്ള വളഞ്ഞു പുളഞ്ഞ ഇറക്കങ്ങളില്‍ കല്ലുകള്‍ പാകി നിരത്തിയാണ് നടപ്പാതയൊരുക്കിയിരിക്കുന്നത്. എവിടേയും ഷോര്‍ട്ട് കട്ട് തിരയുന്ന യാത്രികരുടെ കാല്‍പ്പാദങ്ങളേറ്റ് പച്ചപ്പുകള്‍ അപ്രത്യക്ഷമായി്, ഉരുളന്‍ കല്ലുകള്‍ എഴുന്ന് നഗ്നമായ കറുത്ത മണ്ണുള്ള നട വഴികള്‍ നടപ്പാതയോട് തൊട്ട് ചേര്‍ന്ന് രൂപപ്പെട്ടിട്ടുണ്ട്. ഇറക്കമിറങ്ങുന്നതിനിടയില്‍ വനങ്ങള്‍ക്കിടയില്‍ നിന്നും കൂട്ടം കൂടിയുള്ള കൂവല്‍ കേള്‍ക്കാ‍റായി. കാരണം മനസ്സിലായില്ല. നടപ്പാത മുളം കാടുകള്‍ വളര്‍ന്ന് നില്‍ക്കുന്ന പാറക്കൂട്ടങ്ങള്‍ക്കിടയില്‍ അവസാനിച്ചു. നേര്‍ത്ത ഹുങ്കാരം വളര്‍ന്ന് വലുതായി. പെടുന്നനെയെന്നോണം വെള്ളി വെളിച്ചത്തിന്റെ നഗ്ന ദൃശ്യം കണ്ണില്‍ പെട്ടു. ഞാന്‍ വിസ്മയാധീനയായി. ദൂരെ നിന്ന് വെള്ളച്ചാട്ടത്തിന്റെ കുത്തനെയുള്ള പതനകാഴ്ച അപ്രാപ്യമാണ്. തൊട്ട് കീഴില്‍ എത്തുമ്പോള്‍ മാത്രമാണ് ആ അത്ഭുത കാഴ്ച കണ്ണില്‍ പെടുന്നത്. പ്രകൃതിയൊരുക്കിയ ദൃശ്യ വിസ്മയത്തില്‍ തീര്‍ച്ചയായും ഹൃദയം തുടി കൊട്ടും. മുകളില്‍ നിന്ന് നാല് അടരുകളായി ഏകദേശം ഇരുപത്തിനാല് മീറ്റര്‍ താഴ്ചയിലേക്ക് പതിച്ച് പൊട്ടിച്ചിതറുന്ന ജലയഴക്. ജലം സമൃദ്ധമായുള്ളപ്പോള്‍ നാല് അടരുകളില്ലാതെ ഒറ്റയടരായിക്കാണാം. ഉയര്‍ന്ന്  പൊങ്ങുന്ന ജല തന്മാത്രകളുടെ ധൂമ പടലങ്ങള്‍. വെള്ളപ്പട്ടില്‍ വെള്ളിമുത്ത് മണികള്‍ പതിപ്പിച്ച് , വെള്ളിനൂലുകള്‍ അലുക്കുകളായിട്ട്, ആഢംബരത്തിന്റെ ഹുങ്കോടെ, ഹുങ്കാരത്തോടെ ഇവളെ കാണണമെങ്കില്‍ മണ്‍സൂണില്‍ തന്നെ വരണം. വേനലില്‍ യാത്ര പോകാന്‍ കാത്തിരുന്നാല്‍ ക്ഷീണിച്ച് മെല്ലിച്ച് ആഢ്യത്വം നഷ്ടപ്പെട്ട ഒരു കൈത്തോട് കണ്ടിട്ട് പോരാനേ കഴിയൂ.                                                                                ഉരുളന്‍ കല്ലുകളുടെ മുകളില്‍ ചവിട്ടി ഏറ്റവും മുന്‍ നിരയില്‍ തന്നെ സ്ഥാനം പിടിക്കാന്‍ ഞാന്‍ രവീന്ദ്രന്റേയും,ലാല്‍ബിന്ദിന്റേയും സഹായം തേടി. നനയാന്‍ മടിയുള്ളവര്‍ പിന്നിലായി നിന്ന് ആ കാഴ്ച ആസ്വദിച്ചു. ഉയരത്തില്‍ നിന്നുതിര്‍ന്ന് വീണ ജലം ഭൂമിയിലേയ്ക്കല്ല എന്റെ ഹൃദയത്തിലേക്കാണ് വന്ന് പതിച്ചത്. കാറ്റ് ശക്തിയാര്‍ജ്ജിക്കുമ്പോള്‍ നീര്‍ത്തുള്ളികള്‍ പെരുമഴ പോലെ ഞങ്ങളിലേയ്ക്ക് പതിച്ച് കൊണ്ടിരുന്നു. നാന്‍ വേച്ച് പോകുന്ന തരത്തില്‍ കാറ്റിന്റെ ശക്തിയാര്‍ജ്ജിക്കുമ്പോള്‍ ജലപാതം നമ്മെ എത്തിപ്പിടിക്കാനായി ആഞ്ഞൊരു വരവുണ്ട്. അപ്പോഴൊക്കെ എന്റെ തൊണ്ടയില്‍ നിന്ന് ഞാനറിയാതെ ഒരു കൂവലുയരുന്നുണ്ട്. വഴിയിറങ്ങിയപ്പോള്‍ കേട്ട കൂവലൊക്കെ ഇങ്ങനെ ജലപാതത്തിന് കീഴെ നിന്നവരില്‍ നിന്ന് സ്വയം ഭൂവായതാണെന്ന് മനസ്സിലായി. പ്രകൃതിയോടുള്ള ഹൃദയത്തിന്റെ സംവാദമാണത്. മഴയില്ലാതെ തന്നെ ഞങ്ങളെല്ലാം അടിമുടി നനവാര്‍ന്നു. തുവര്‍ത്ത് കരുതിയിരുന്നത് കൊണ്ട് പിഴിഞ്ഞ് പിഴിഞ്ഞ് തുവര്‍ത്തി. ഇവിടെയെല്ലാവരും ഫോണിനെ വെള്ളത്തില്‍ നിന്ന് രക്ഷിക്കാന്‍ കവറിനുള്ളിലാക്കി പോക്കറ്റില്‍ സൂക്ഷിക്കുന്നത് കണ്ടു. മിഴിയും മനവും ആ കാഴ്ചയൊപ്പിയെടുത്ത് ഞങ്ങള്‍ തിരിച്ചു. തിരിച്ച് കയറുമ്പോള്‍ ആ കാഴ്ച കാണാനായി ധാരാളം ടൂറിസ്റ്റുകള്‍ താഴേയ്ക്കിറങ്ങുന്നുണ്ട്. ശരീരം സ്വയം താങ്ങാന്‍ കഴിയാത്ത ഇണകളെ താങ്ങി വാര്‍ദ്ധക്യത്തിലും കാഴ്ചാനുഭവങ്ങള്‍ പങ്കിടുന്ന ചിലരൊക്കെ എന്നെ ആകര്‍ഷിച്ച് കടന്ന് പൊയ്കൊണ്ടിരുന്നു. ജീവിതത്തിന്റെ സായന്തനങ്ങളിലാകും സംഘര്‍ഷങ്ങളില്ലാത്ത യാത്രകള്‍ ആസ്വദിക്കാറായിട്ടുണ്ടാവുക. എന്റെ മുന്നില്‍ നിന്ന് നനഞ്ഞീറനായി അമ്മോള്‍ ഷോര്‍ട്ട് കട്ടിലൂടെ അപ്രത്യക്ഷയായിരുന്നു. മുകളില്‍ എത്തിയുട്ടുണ്ടെന്ന പ്രതീക്ഷയില്‍ ഞാന്‍ മറ്റുള്ളവരോടൊപ്പം കയറി. വഴി മുകളില്‍ അവസാനിച്ചപ്പോള്‍ അവളെ മുളം കുടിലില്‍ കണ്ടെത്തി. ഇപ്പോഴാണ് ആ കുടിലിന്റെ ആവശ്യകത മനസ്സിലായത്. ആ കയറ്റം കയറി വരുമ്പോള്‍ ആരായാലും ഒന്നിരിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്നാശിച്ച് പോകും. പക്ഷേ ഒരിരിപ്പിടം പോലും ശൂന്യമായിരുന്നില്ല. താഴേയ്ക്കിറങ്ങാതെ അവിടെയിരുന്നവര്‍ തീര്‍ച്ചയായും അവിസ്മരണീയമാകേണ്ടിയിരുന്ന ഒരു കാഴ്ചയാണ് നഷ്ടപ്പെടുത്തിയിരിക്കുന്നത്. ദാഹിച്ച് വലഞ്ഞു. ഐസ്ക്ര്രീം പാര്‍ലറില്‍ നിന്ന് വാങ്ങിയ ഐസ്ക്രീം  കഴിച്ച് തീരുന്നതിന് മുന്‍പേ കുരങ്ങിന്റെ കണ്ണില്‍ പെട്ടു. കുരങ്ങ ഓടി വരുന്നത് കണ്ട് അമ്മോള്‍ വായിലിരുന്ന ചോക്കോബാര്‍ മുഴുവന്‍ കടിച്ചെടുത്ത്  സ്റ്റിക്ക് കുരങ്ങിന്റെ മുന്നിലേക്ക് വലിച്ചെറിഞ്ഞു. കുരങ്ങ് സ്റ്റിക്കിന് പിന്നാലേ യാത്രയായി. ഞങ്ങള്‍ അവിടുന്നും യാത്രയായി.                                                                                               ചാലക്കുടി എത്തിയപ്പോള്‍ ഏകദേശം രണ്ടരമണിയായി. ഊണ് കഴിക്കാന്‍ വേണ്ടി ഒരു ഹോട്ടലില്‍ കയറി. വിശപ്പിനെ ആശ്വസിപ്പിക്കാന്‍ മുന്നില്‍ ഒരു ഗ്ലാസ് എത്തി. ഇടവേളകള്‍ക്ക് ശേഷം ഒരു പ്ലേറ്റും മുന്നില്‍ കിട്ടി. സമയം നീങ്ങുന്നുണ്ടെങ്കിലും സപ്ലൈമാര്‍ക്ക് ഒരു നീക്കവുമില്ല. ഞാന്‍ ഒന്നാം വട്ടവും , രണ്ടാം വട്ടവും റ്റൊമാറ്റോ സോസ് എടുത്ത് പീച്ചി, നൊട്ടി നുണഞ്ഞ് ബോറടി മാറ്റി. എന്റെ മുന്നിലിരുന്ന സബിത സര്‍ ഉറക്കെ വിളിച്ചു; “നസൂ...”. ടേബിള്‍ മാനേഴ്സ് കീപ്പ് ചെയ്യൂ എന്ന് പറയാനാകും. “നസൂ...നിയ്ക്കിത്തിരി കൂടെ ഇട് ന്നേ..” പറ്റിയ കമ്പനി തന്നെ. ഞാന്‍ മൂന്നാമതും ഞങ്ങളുടെ പ്ലേറ്റില്‍ സോസ് പീച്ചുന്നത് കണ്ട് അടുത്ത ടേബിളിലിരുന്ന കണ്ണുകള്‍ അവരുടെ ടേബിളിലും പരതി. പക്ഷേ സോസ് എന്റെ മുന്നിലേ ഉണ്ടായിരുന്നുള്ളൂ. അത് ഷെയര്‍ ചെയ്യാനുള്ള ദയാദാക്ഷിണ്യമൊന്നും ഞാന്‍ കാണിച്ചതുമില്ല. കാത്തിരിപ്പിനൊടുവില്‍ ഊണെത്തി. കഴിച്ച് കഴിഞ്ഞ് പുറത്തിറങ്ങിയപ്പോള്‍ തൊട്ടടുത്ത ബ്യൂട്ടിപാര്‍ലറില്‍ നിന്നും ഒരു ചുരിദാര്‍ചേച്ചി ഞങ്ങളില്‍ ആരെയോ കൈ മാടി വിളിക്കുന്നു. ഞാന്‍ രജിതയെ ചുണ്ടി ചോദിച്ചു. അല്ല. ലിജിലിനെ ചൂണ്ടി ചോദിച്ചു. അല്ല. ഞാന്‍ ഓരോരുത്തരേയും മാറി മാറി ചൂണ്ടി മടുത്ത് അവസാനം വിരല്‍ എന്റെ നേരെ തിരിച്ചു. അതെ. ഹൊ! ചാലക്കുടിക്കാരിക്ക് എന്നെയാണാവശ്യം. “നിന്നെക്കാ‍ണാന്‍ എന്നെക്കാളും ചന്തം തോന്നും കുഞ്ഞിപ്പെണ്ണേ....എന്നിട്ടെന്തേ നിന്നെ....” എന്നൊരു പാട്ട് മൂളി ഞാന്‍ ചെന്നപ്പോള്‍  അവര്‍ എന്റെ വലം കവിള്‍ ചൂണ്ടി ഒരു പരസ്യ വാചകം. “മോളേ..(ഞാന്‍ ലാസ്യവതിയായി) ഈ കവിളിലെ കറുത്ത പാട് പോകാന്‍ പറ്റിയൊരു മരുന്നുണ്ടിവിടെ. നമ്മള്‍ നമ്മളെയൊക്കെ ഒന്ന് ശ്രദ്ധിക്കാനല്‍പ്പം സമയം കണ്ടെത്തണം. വെറും എഴുന്നൂറ്റമ്പത് രൂപയേ ഉള്ളൂ. ഇത്ര വെളുത്ത മുഖത്ത് ഈ പാട് അഭംഗിയാകരുതല്ലോന്നോര്‍ത്താ...” കാരുണ്യവതിയും സഹായമന:സ്ഥിതിക്കാരിയുമായ ചേച്ചി സംസാരം തുടര്‍ന്നുകൊണ്ടേയിരുന്നു. ഇനിയും താമസിച്ചാല്‍  കൂടെയുള്ളവര്‍ എന്നെയിവിടെ ഉപേക്ഷിച്ചിട്ട് പോകുമെന്ന് പറഞ്ഞ് ഞാനും വാഹനത്തിലേക്ക് ധൃതിപ്പെട്ടു.                                                                                              വാഹനത്തില്‍ ചര്‍ച്ചകള്‍ ഉരുത്തിരിഞ്ഞു. ഡി ഡി, ഡി ഇ ഒ, എ ഡി ഒ, ആര്‍ ഒ എന്നീ ഓഫീഷ്യത്സൊക്കെ വരാതിരുന്ന സാഹചര്യങ്ങളും ഖേദ പ്രകടനങ്ങളുമൊക്കെ ഹസീനയും മുജീബ് സാറും പങ്കിട്ട് കൊണ്ടിരിക്കുന്നു. അവരുണ്ടായിരുന്നെങ്കില്‍ എന്ന ചിന്തയുദിക്കെ എന്റെ തൊണ്ടയില്‍ നിന്ന് പുറത്തേക്ക് തെറിച്ച കൂവലൊക്കെ പതിന്മടങ്ങ് വേഗത്തില്‍ തിരികെ വന്ന് തൊണ്ടയില്‍ കുരുങ്ങി എനിയ്ക്ക് ശ്വാസം മുട്ടുന്നത് പോലെ തോന്നി. ഞാന്‍ പുറത്തെ കാഴ്ചയൂഞ്ഞാലിലേറി ആയത്തിലാടിക്കൊണ്ടിരുന്നു. ഇതിനിടയില്‍ അമ്മോള്‍ എന്നോട് ചോദിച്ചു, “ഈ യാത്രയുടെ സംഘാടകന്‍ ആരാണമ്മച്ചീ?” “ഹസീന ഷാജഹാന്‍” “ങ്ഹേ?!!! ഞാന്‍ കരുതി ആ വെള്ളേം വെള്ളേം ഇട്ട സാറാണെന്ന്.” “അതാണ് മുജീബ് സര്‍. മൂവാറ്റുപുഴയിലേയ്ക്ക് ട്രാന്‍സ്ഫര്‍ ആയി പോയിട്ട് രണ്ട് മൂന്നാഴ്ചയായി”. എനിയ്ക്ക് സന്തോഷം തോന്നി. സര്‍ പോയിട്ടും ഞങ്ങളില്‍ നിന്ന് വേര്‍പ്പെട്ടിട്ടില്ലെന്ന് ഒരു പുറം കാഴ്ചക്കാരി പറഞ്ഞിരിക്കുന്നു. ഞങ്ങള്‍ അടുത്ത ലക്ഷ്യത്തിലേക്കെത്തിച്ചേര്‍ന്നു. എറണാകുളം ജില്ലയിലെ മുക്കന്നൂര്‍ പഞ്ചായത്തിലെ ഏഴാറ്റുമുഖം പ്രകൃതീഗ്രാമം. ചാലക്കുടി പുഴയുടെ കരയിലാണ് ഈ പ്രകൃതീ ഗ്രാമം. ഏഴാറ്റുമുഖം ഒരു തടയാണ്.  തൂക്ക് പാലത്തില്‍ നിന്ന് താഴെ തടയണയുടെ ദൃശ്യം മനോഹരവും ഒരു ഉള്‍ഭീതി ഉളവാക്കുന്നതുമാണ്. സബിത സര്‍ പാലത്തില്‍ കയറിയപ്പോള്‍ തന്നെ തനിയ്ക്ക് തല കറങ്ങുമെന്ന് ഒരു മുന്നറിയിപ്പ് നല്‍കി. 
 അപകടങ്ങളെ കുറിച്ച് വെറുതെ
സങ്കല്പ്പികച്ച് ഞെട്ടാറുള്ള ഞാന്‍ ആരുമറിയാതെ പാലം തകര്ന്ന്  താഴേയ്ക്ക്
പൊട്ടി വീണു. സമൃദ്ധമായി നിറഞ്ഞൊഴുകുന്ന ഒഴുക്കിലേയ്ക്ക് വീണ ഞാന്‍ കുറേ
വെള്ളം കുടിച്ചു. ശുഭാപ്തി വിശ്വാസക്കാരിയായത് കൊണ്ട് ഞാന്‍ ഒരു വിധം
തട്ടിയും മുട്ടിയും അള്ളിപ്പിടിച്ച് നനഞ്ഞ് കരപറ്റി.  പാലം ആട്ടരുതെന്ന്
മുന്നറിയിപ്പ് ബോര്ഡ്യ എഴുതി വെച്ചിട്ടുള്ളത് കൊണ്ട് മാത്രം ആരൊക്കെയോ
പാലം ആട്ടി വിടുന്നുണ്ടായിരുന്നു. അത് മലയാളികള്‍ തന്നെയാണ്. കാരണം
ബോര്ഡ്ന മലയാളത്തിലാണ്. ഉരുക്കില്‍ തീര്ത്തള തൂക്ക് പാലത്തിന് ഒരേ സമയം
1260 പേരെ വഹിക്കാനുള്ള ശേഷിയുണ്ടെന്ന് ആലേഖനം ചെയ്തിട്ടുണ്ട്.
           വേനല്ക്കാ ലത്ത് മാത്രമേ പുഴ ഏഴായി പിരിയുന്ന സുന്ദര ദൃശ്യം ഈ
തൂക്ക് പാലത്തില്‍ നിന്ന് കാണാന്‍ സാധിക്കൂ. ഏഴാറ്റുമുഖം എന്ന പേരിനെ
അന്വര്ത്ഥപമാകിയേക്കാം എന്ന്  കരുതി അവള്‍ ഏഴായി വേര്പിുരിയുന്നതല്ല, ജല
ദാരിദ്ര്യം നേരിടുമ്പോള്‍ ഏഴായി വിണ്ട് കീറിപ്പോകുന്നതാണ്. ഇപ്പോള്‍
സമൃദ്ധമായ ജലമുള്ളത് കൊണ്ട് ഏഴാറ്റുമുഖം ഒരൊറ്റമുഖമായാണ് കാണപ്പെട്ടത്.

പുഴയ്ക്കക്കരെ തുമ്പൂര്മു ഴി. പാലത്തിനക്കരെയെത്തിയപ്പോള്‍ മുന്നറിയിപ്പ്
ബോര്ഡ്െ കണ്ടു. ഏഴാറ്റുമുഖം ടിക്കറ്റില്‍ തുമ്പൂര്മുപഴിയിലേയ്ക്ക്
പ്രവേശനമില്ല. തുമ്പൂര്മുതഴി പാര്ക്കി ന്റെ പ്രവേശന കവാടത്തില്‍
ടിക്കറ്റെടുക്കനമെന്ന് നിര്ദ്ദേവശമുണ്ട്. സമയം നാലര മണിയായിരിക്കുന്നു.
ഓരോരുത്തര്ക്കുംത തൊടുപുഴയിലെത്തി മറ്റ് പലയിടങ്ങളിലേയ്ക്കും
തിരിക്കേണ്ടതുണ്ട്. അത് കൊണ്ട് ഇനി തുമ്പൂര്‍ മുഴിയിലേയ്ക്കുള്ള യാത്ര
വേണ്ടെന്ന് വെച്ചു. ഞങ്ങല്‍ തിരിച്ചു. പാലത്തില്‍ വെച്ച് എന്റെ നല്ല
പാതിയുടെ കോള്‍ വന്നു.”താമസിക്കുകയാണെങ്കില്‍ വിളിക്കണം. തൊടുപുഴയില്‍
വന്ന് നില്ക്കാംന കൂട്ടിക്കൊണ്ട് പോകാന്‍..” അമ്മോള്‍ എഴാറ്റുമുഖത്തിന്റെ
തത്സമയ സം പ്രേഷണം ഫോണിലുടെ നടത്തിക്കൊണ്ടിരുന്നു.
“...അച്ചീ...സമയമില്ലാത്തോണ്ട് തുമ്പൂര്മുകഴിയില്‍ പോയില്ല.
നമുക്കെല്ലാര്ക്കും  ഒരിക്കെ തുമ്പൂര്മു്ഴി പാര്ക്കി ല്‍ പോണോട്ടെ...”
അങ്ങനെ ഞങ്ങള്‍ ഇന്നത്തെ ഹര്താ എ ല്‍ ദിനം (23.07.2016) ആഘോഷിച്ച്
തീര്ത്ത്് വാഹനത്തില്‍ കയറി. ഇത്തവണ ഞാന്‍ ബാക് സീറ്റില്‍ പോയി
തനിച്ചിരുന്ന് മുന്നിലുള്ളവരുടെ സംഭാഷണങ്ങളും ചെയ്തികളും വീക്ഷിച്ച് മൌനം
വിഴുങ്ങിയിരുന്നു. മനസ്സില്‍ ഒരാവലാതിയുയര്ന്നു . “ 7 മണിയോടെ
തൊടുപുഴയില്‍ എത്തും. വിളിക്കാന്‍ വരണ്ട. വന്നോളാം”എന്ന്‍ പറഞ്ഞത്
അബദ്ധമായോ? ഏഴ് മണിയോടെ തൊടുപുഴയിൽ എത്തുമോ? എന്നിത്യാദി വിചാരങ്ങൾ
കൊണ്ട് മനസ്സ് ആശങ്കപ്പെട്ടു. ആശങ്കയെ ആട്ടിയകറ്റി. ‘വാഷിങ് പൌഡര്‍
നിര്മ്’ എന്ന ഗാനത്തോടെ ലാൽബിന്ദ് അന്താക്ഷരി ആരംഭിച്ചു. പിന്നെ തകൃതിയായ
ഗാനമേളയായിരുന്നു. ശ്രീ ഉളളൂർ എസ്.പരമേശ്വരൻ നായരുടെ കവിതയാണ് ഞാൻ
ആലപിച്ചത്. ശക്തമായ വാക്കുകൾ. “കാക്കേ കാക്കേ കൂടെവിടേ?”. അങ്ങനെ ആൺ പെൺ
ടീമുകൾ മത്സരബുദ്ധിയോടെ ഗാനങ്ങൾകൊണ്ട് ആക്രമണ പ്രത്യാക്രമണങ്ങൾ നടത്തി.
അമ്മോൾ ഇരു ടീമിലും പങ്കെടുത്തു. മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ
ടീം രജിതയും ഹസീനയുമാണ്. ഓഫീസിൽ ഈ കഴിവുകളൊക്കെ അടക്കിയൊതുക്കി ശ്വാസം
മുട്ടിയിരിക്കുകയായിരുന്നു എന്നു വേണം കരുതാൻ. രണ്ടാം സ്ഥാനം രവീന്ദ്രനും
ലാൽബിന്ദും നേടിയെടുത്തു. മുജീബ് സാറും അമ്മോളും ഓരോ ടീമിനും ഗാനങ്ങളുടെ
ആദ്യ വരി ചൊല്ലിക്കൊടുത്ത് സഹായക പരിവേഷം നേടിയെടുത്തു. ഗാനാലാപനത്തിൽ
ക്ഷീണിതരായവർ വാഹനത്തിൽ അവശേഷിച്ച ഭക്ഷണവും വീതിച്ച് കഴിച്ചു.
വാഹനം പൊയ്ക്കൊണ്ടിരിക്കെ വഴിയിൽ ഇരുട്ടു പരക്കുന്നതും വഴി വിളക്കുകൾ
തെളിയുന്നതും കടകളിൽ വർണ്ണ വെളിച്ചം മിന്നുന്നതും കാണുമ്പോൾ ഞാൻ വീണ്ടും
ആശങ്കപ്പെട്ടു. ഏഴ് മണിക്ക് തൊടുപുഴയിൽ എത്തില്ല. ചാലക്കുടി എത്തിയപ്പോൾ
രവീന്ദ്രൻ യാത്ര പറഞ്ഞിറങ്ങി. രവീന്ദ്രന്‍ മലപ്പുറംകാരനാണ്‌.
ആഴ്ചയിലൊരിക്കല്‍ വീട്ടിൽ ഹാജ൪ വെയ്ക്കണം. കുടുംബത്തിലെ ഒരാൾ യാത്ര
പറഞ്ഞിറങ്ങിയപ്പോൾ ഒരു വിഷമം തോന്നി. മുവാറ്റുപുഴയിലെത്തിയപ്പോൾ
ലാല്ബിറന്ദും യാത്ര പറഞ്ഞു. പെഴ്യ്ക്കാപിള്ളിയിൽ വെച്ച് മുജീബ് സാറും
വേര്പ്പെ ട്ടു. മുജീബ് സര്‍ ദു:ഖിതനെപ്പോലെ കാണപ്പെട്ടു. ഇത്രയും നല്ല
സ്ററാഫുകളെ എറണാകുളം ജില്ലയില്‍ കിട്ടില്ലല്ലോ!. സബിത സാ൪ മാറികയിൽ
ഇറങ്ങി.
ഇരുട്ടിയാല്‍ വണ്ടിഎടുത്ത് പോകുവാൻ എനിയ്ക്ക് ഭയമാണ്. പക്ഷേ
ഒരിക്കലെങ്കിലും ഭയത്തെ ഒന്ന്‍ തോൽപ്പിക്കണ്ടേ. താമസിക്കുമെന്ന്‍
വിളിച്ച് പറഞ്ഞില്ല. തൊടുപുഴ മിനി സിവിൽ സ്റേറഷനിൽ എത്തിയപ്പോൾ  സമയം
7.30. ഞങ്ങൾ ധൄതിയിൽ അണ്ട൪ ഗ്രൌണ്ടിലെത്തി. ഹസീന ആദ്യം വണ്ടിയെടുത്ത്
പുറപ്പെട്ടു. ഞാനും അമ്മോളും പുറപ്പെടുന്നതും നോക്കി ലിജില്‍
കാറിലിരിപ്പുണ്ടˇ. എങ്കില്‍ ലിജിൽ പൊയ്ക്കോളൂ ഞാൻ പിറകേ വന്നോളാം എന്ന്‍
പറയാൻ എനിക്ക് തോന്നിയില്ല. അവിടെക്കിടന്ന ഓരോ ഡിപ്പാര്ട്ട്മെ ൻറˇ
വാഹനത്തിൻറേയും ലൈറ്റ് പിശാചിന്റെ കണ്ണ്‍ പോലെ തോന്നിപ്പിച്ചു. അങ്ങനെ
യാത്രയിലെ ഏററവും ഇളയ കുട്ടിയായ ലിജിൽ കാരണവത്തിയെപ്പോലെ ഞാനും അമ്മോളും
പോകുന്നത് നോക്കി പിറകേ വന്നു. രജിതയും അനന്തുവും ബിന്റുവുമൊക്കെ
അരെയൊക്കെയോ കാത്ത് നില്ക്ക്വേ ഞങ്ങൾ പോന്നു. എനിയ്ക്കത്ര ആത്മവിശ്വാസം
പോര. രാത്രിയില്‍ അപൂര്വ്വബമായേ വണ്ടിയെടുത്തിട്ടുള്ളു. എതിരെയുള്ള
വാഹനങ്ങളുടെ ലൈറ്റില്‍ എനിയ്ക്ക് റോഡ്‌  തിരിച്ചറിയാൻ
കഴിയാതെയാകുന്നുണ്ട്. പക്ഷെ എന്നും പോകുന്ന വഴിയായത് കൊണ്ട്  അവിടെ
വളവുണ്ട്‍‌‌‌‌‌‌‌‌‌‍, തിരിവുണ്ട് എന്ന ബോധ്യത്തിൽ മാത്രമാണ് യാത്ര. തുടരെ
തുടരെ ലൈറ്റിട്ട് വരുന്ന വാഹനങ്ങളോടˇ ഞാന്‍ പിറുപിറുത്തു. ‘ഡിം
ചെയ്യ്‌...ഡിം ചെയ്യ്‌..’ അമ്മോള്‍ യാത്രയിൽ പരിചയപ്പെട്ട
ഓരോരുത്തരുടെയും പേര് വേഷഭുഷാദികൾ പറഞ്ഞˇ എന്നെ കേള്പ്പി ക്കുകയാണˇ.
ഞാന്‍ വെറുതെ മൂളിക്കൊണ്ടിരുന്നു.  പിറകില്‍ അമ്മോളുടെ സ്പര്ശംാ
എല്ക്കായതിരിക്കുമ്പോൾ അവൾ എന്റെ പിറകിലില്ലേ എന്ന്‍ ഞാൻ സംശയിക്കുന്നു.
ഇടയ്ക്കിടെ ഞാന്‍ ചോദിച്ച് പോകുന്നു; “ അമ്മോളെ നീ എവിടെയാ?”. ഇത്
വീണ്ടും വീണ്ടും അവ൪ത്തിച്ചപ്പോൾ അവള്‍ സഹികെട്ടു. “എന്റമ്മോ ഇതൊരു
സ്ക്കുട്ടറല്ലേ...അല്ലാതെ ടൈറ്റാനിക്ക് കപ്പലൊന്നുമല്ലല്ലോ..ഇടയ്ക്ക്
ഇതില്‍ നിന്നˇ എഴുന്നേറ്റ് പോയി നിന്ന്‍ കാഴ്ച കാണാൻ!.
ഞാനിവിടുണ്ടമ്മച്ചീ...” എന്റെ മാനസിക പിരിമുറുക്കങ്ങളൊന്നും ഇവൾ
അറിയുന്നില്ല. “ നീയെന്നെ മുട്ടിയിരിക്ക്”. അവള്‍ രജിത സമ്മാനിച്ച കുട
ഓമനിച്ചിരിപ്പാണˇ.
എട്ടˇ മണിയായപ്പോൾ വീട്ടിൽ എത്തിച്ചേര്ന്നുി. “അമ്മച്ചി എന്താ കൊണ്ട്
വന്നത്?’. വീട്ടിലിരിക്കുന്ന ആണ്കുുട്ടികളുടെ ചോദ്യം.  ശ്ശോ! രാത്രിയില്‍
എങ്ങനെയെങ്കിലും വീട്ടില്‍ എത്തണമെന്ന ചിന്തയേ
ഉണ്ടായിരുന്നുള്ളൂ..കടയില്‍ കയറി എന്തെങ്കിലും വാങ്ങിക്കാനുള്ള ചിന്തയേ
ഉദിച്ചില്ല. ‘ഛെ’ എന്നൊരു ചിന്ത എന്നെ അലോസരപ്പെടുത്തിക്കൊണ്ടേയിരുന്നു.
ഫ്രിഡ്ജിലിരുന്ന മീനെടുത്ത് വറുത്ത് ഉള്ള ചോറും കറിയും വീതം വെച്ച്
കൊടുത്ത് ഞാൻ ഭക്ഷണം കഴിക്കാതെയങ്ങ് കിടന്നു. പകല്‍ കണ്ട
വെള്ളച്ചാട്ടത്തിന്റെ വെള്ളപ്പട്ട് ഹൄദയത്തിൽ പുതച്ചങ്ങനെ. നേരം
വെളുത്തപ്പോ ദേ ഒരാളുണ്ണാതെ മൂടി വെച്ചിരിക്കുന്നു. നല്ല പാതി. ഞാൻ
ഉണ്ണാതിരിന്നിട്ടോ.. വൈകുന്നേരം വയ൪ നിറഞ്ഞ് പോയിട്ടോ!. ഓ..അത്
എന്തെങ്കിലുമാകട്ടെ.
യാത്ര വിവരണം ഇത്രമാത്രം വിശദമാക്കേണ്ടതില്ലെന്നറിയാം. ഇതെന്റെ കരുതലാണˇ.
ഓര്മ്മാകൾ മാഞ്ഞു പോകുന്ന വാ൪ദ്ധക്യത്തിലേക്കുള്ളത്...യാത്രകള്‍
അസാദ്ധ്യമാകുന്ന അംഗപരിമിതികളിലേയ്ക്കുള്ളത്..ഒരുമിച്ച് കൂടാൻ കഴിയാത്ത
സഹപ്രവ൪ത്തകരുടെ അസാന്നിദ്ധ്യത്തിലേയ്ക്കുള്ളത്.....(ദര്ശനനവും ശ്രവണവും
നഷ്ടപ്പെടില്ലെന്ന വൄഥാമോഹത്തിൽ..).
ഇവിടേയ്ക്ക് വീണ്ടുമൊരു യാത്ര പോയാല്‍ കാഴ്ചകൾ തികച്ചും
വ്യത്യസ്തമായിരിക്കും. ചിലപ്പോള്‍ ഇതിലും മനോഹരമാകാം. ചിലപ്പോള്‍
തിരിച്ചുമാകാം. കാരണം ഓരോ യാത്രയുടെയും ആസ്വാദനം  നമ്മുടെ മാനസീക ,
ശാരീരികാവസ്ഥകളെയും. സഹായാത്രികരെയും, കാലാവസ്ഥകളെയും, മറ്റു പലതിനേയും
അനുസരിച്ച് വ്യതിചലിച്ച് കൊണ്ടേയിരിക്കും. അത്കൊണ്ടˇ ഈ യാത്ര പോലൊന്ന്‍
ഇത് മാത്രം.
                      ശുഭം.

1 അഭിപ്രായം:

അജ്ഞാതന്‍ പറഞ്ഞു...

👍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുറ്റങ്ങളും, കുറവുകളും ചൂണ്ടിക്കാണിക്കുമ്പോള്‍ എനിക്കത് സംതൃപ്തിയേകുന്നു.